ഇപ്പോള്‍ നമ്മള്‍ പറയുന്നത് ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ചാണ്. കമ്പനിയുടെ ഉടമ സാന്റിയാഗോ മാര്‍ട്ടിന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്.
ബിജെപിയുടെ അഴിമതി ഇലക്ടറല്‍ ബോണ്ട് വിവരങ്ങളിലൂടെ പുറത്തുവന്നെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. ബോണ്ടുകള്‍ നല്‍കിയ കമ്പനികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിച്ചെന്നും ഇഡിയെയും സി ബി ഐയെയും ആദായ നികുതി വകുപ്പിനെയും ഇലക്ടറല്‍ ബോണ്ടുകള്‍ക്കായി ദുരുപയോഗം ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു.
ഫെബ്രുവരി 15-നാണ് സുപ്രീംകോടതി ഇലക്ടറല്‍ ബോണ്ട് സംവിധാനം റദ്ദാക്കിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിനെക്കുറിച്ചുളള വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നത് ഭരണഘടനാവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി